മേഘമൽഹാർ
" മേഘമൽഹാർ പെയ്തിറങ്ങിയത് ആ തെരുവുകളിൽ ആയിരുന്നില്ല . വരണ്ടുണങ്ങിയ ഏകാന്തഗലികളിലായിരുന്നു " അതെ ... വീണ്ടും കണ്ടു ...മേഘമൽഹാർ . കന്യാകുമാരി യാത്രകൾ പലപ്പോഴും ഓർമ്മിപ്പിക്കുന്നത് പകലിന്റെ വേർപാടിൻറെ വിരഹം മുഖത്തണിയുന്ന സന്ധ്യയുടെ കരഞ്ഞു തുടുത്ത കവിളുകളെയും , കരയെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രണയംകൊണ്ടും ,ചുംബനം കൊണ്ടും മൂടുന്ന തിരകളുടെ നിലക്കാത്ത പ്രണയത്തെ യും ആണ് . ഒന്ന് വിരഹപ്രണയത്തെ ഓർമ്മിപ്പിക്കുമ്പോൾ മറ്റൊന്ന് അടങ്ങാത്ത പ്രണയത്തെ മൂർത്തീഭാവമാണ് . തിരമാലകൾ കടൽകരയെ എത്ര അഗാതമായാണ് കെട്ടിപുണരുന്നത് . പ്രണയത്തോടെ നുരഞ്ഞു പതഞ്ഞു കരയുടെ മാറിലേക്ക് തിരമാലകൾ വന്നു പുണരുമ്പോഴുള്ള ആ നിമിഷം പ്ര ത്യേക അനുഭുതിയാണ് നൽകുന്നത് . ഋതുഭേദങ്ങൾ അറിയാതെ , ജരാനരകൾ ഇല്ലാതെ കരയെ വരിഞ്ഞു അഗാധമായി പുണരാനുള്ള തിരയുടെ അടങ്ങാത്ത ആ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല . കാരണങ്ങൾ ഇല്ലാതെ ഇത്രത്തോളം പ്രണയിക്കുന്നവർ ഇവർ മാത്രമാണീ പ്രപഞ്ചത്തിൽ ഉള്ളതെന്നു തോന്നിപ്പോകുന്നു .ആ പ്രണയത്തെ പറ്റി ചിന്തിക്കുമ്പോഴും മനസ്സിലൊരു വിങ്ങലായി നിൽക്കുന്നത് രാജീവും നന്ദിതയും തന്നെയാണ്